Saturday 27 June, 2009

ഗാന്ധിയുടെ നെടുവീര്‍പ്പ്‌


നീ പറഞ്ഞത്

ഞാന്‍ഒരു ഗാന്ധിയന്‍ .

ഞാന്‍ ധരിക്കും ഖദറില്‍-

ഞാന്‍ ഇടുന്ന ചെരുപ്പില്‍ -

എന്റെ വാക്കുകളില്‍ -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

പശയിലിട്ടു കളറില്‍ മുക്കി -

വടിവ് നോക്കി തേചെടുത്ത -

ഖദറിന് ഉള്ളില്‍ ഇരുന്നുറങ്ങും-

ഞാന്‍ ...ഒരു ഗാന്ധിയന്‍ .

അര അണക്ക് അരികള്‍ നല്‍കാം -

എന്ന വാക്ക് കൊടുത്തുകൊണ്ട് -

പിരിവിനായി ചേരി തോറും-

കയരിടുമ്പോള്‍ ഞാന്‍ പറയും -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

ഭരണ പക്ഷം കൊണ്ട് വന്ന ബസ്സുകള്‍ -

പലതും എറിഞ്ഞുടച്ചു -

നിന്റെ കുഞ്ഞു മക്കളുടെ പഠന മൊക്കെ -

മുടക്കിടുമ്പോള്‍ ഞാന്‍ പറയും -

ഞാന്‍ .. ഒരു ഗാന്ധിയന്‍ .

കവല തോറും ഞാന്‍ നിരങ്ങി

കുടില് തോറും കരഞ്ഞു കാട്ടി-

ഒടുവില്‍ ന്ങാനും ഒരുനാള്‍

എത്തും ഈ ഭരണ കൂടത്തില്‍

മതിയെനിക്കീ അഞ്ച്‌ വര്‍ഷം -

വരും തലമുറക്കായ്‌ കരുതി വെക്കാന്‍ -

പട്ടിണി പാവങ്ങളെ പിഴിഞ്ഞെടുക്കാന്‍ -

സഖാക്കള്‍ക്ക് പുതിയ പട്ടയങ്ങള്‍ -

കൊടുത്തു തീര്‍ക്കാന്‍ .

പറന്നീടും എന്‍ കുടുംബം -

വന്‍‌കരകള്‍ മാറി മാറി-

പലര്‍ക്കായി തീറെഴുതി കൊടുതീടും -

ഈ നാട് അപ്പോഴും ന്ങാന്‍ പറയും -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

അഴിഞാടും എന്റെ അണികള്‍ -

എരിചീടും കടകള്‍ പലതും -

ഒരു നാളില്‍ സത്യമൊക്കെ -

പുറത്തു വന്നാല്‍ .

മാറ്റി എഴുതുക നിയമ സംഹിത -

എനിക്കായി മാത്രമായി -

അതിനുമിന്നു ഞാന്‍ പറയുമെല്ലോ -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

ഞാന്‍ പറയുന്നത്

പ്രതികരിക്കാന്‍ ഉപവസിക്കാന്‍ -

കഴിവത്‌ ഇല്ലീ മഹാത്മാവിനിന്നു -

പതിയെ നീ കാതോര്‍ത്തു നോക്കൂ -

കേള്‍ക്കാം ഒരു നെടുവീര്‍പ്പീ പ്രതിമ അതില്‍ നിന്ന്

Thursday 25 June, 2009

കൊഴിഞ്ഞുവീണ മയില്‍പ്പീലികള്‍


ഒരു മയില്‍പ്പീലി ഞാന്‍ മാറ്റി വെച്ചെന്നുടെ

ഹൃദയത്തിലെന്നും നിനക്കായ്‌ .

മഴപെയ്തു തോര്‍ന്നിട്ടും ആ മയില്‍പ്പീലി ഞാന്‍

നിധി പോലെ ഹൃദയത്തില്‍ കാത്തു .

വരുമെന്നു ചൊല്ലിനീ പോയൊരു വഴിയത്തില്‍

ഏകനായ് ഞാനന്നു നിന്നു.

വര്‍ഷവും വേനലും പോയ്മറഞ്ഞെങ്കിലും

കാത്തിരിപ്പന്നും തുടര്‍ന്നു .

ഒരുപദ നിസ്വനം തേടി ഞാന്‍ എന്നെന്നും

അകലേക്ക് മിഴിചെര്‍ത്തു നിന്നു .

ജീവിതത്തിന്‍ പ്രയാണത്തില്‍ എവിടെയോ

അവളെന്നെ ആദ്യം മറന്നു .

പിന്നെ എന്‍ ജീവന്റെ അംശമായ്‌ മാറിയ

മയില്‍പ്പീലിയും അവള്‍ മറന്നു .

ഇനി വരില്ലെന്ന് ഞാന്‍ അറിയുമ്പോള്‍ എന്‍ കണ്ണില്‍

അറിയ്യാതെ ഒരു തുള്ളി ബാഷ്പം .

ചിറകറ്റ ഈ മയിപ്പീലി തന്‍ തുണ്ടുകള്‍

നിലക്കട്ടെ അതിനൊപ്പം എന്‍ ഹൃദയ സ്പന്ദനങ്ങള്‍.

Published on Jun 2004

Tuesday 16 June, 2009

നീ..

ജനിമൃതികള്‍ തന്‍ വഴികളില്‍ നീ എന്‍

നിതാന്തമായൊരു സംഗീതം .

മഴയായ്‌ പൊഴിയും മേഘ മേരുവിന്‍

പരമ പവിത്രമാം നരുതീര്‍ത്ഥം .

ഈ മുകുരങ്ങള്‍ ചാര്‍ത്തിയ നിന്‍ മുടി

ഈ കുളിരില്‍ എന്‍ മൂടുപടം .

പനിനീര്‍ പൂവുകള്‍ തോല്‍ക്കും അഴകാ-

അപ്സരസ്സേ നിന്‍ അധരങ്ങള്‍ .

കരിമഷിയെഴുതിയ നിന്‍ മിഴിയിണകള്‍

ആരോ എഴുതിയ കാവ്യങ്ങള്‍ .

നിന്‍ വിരലുകള്‍ തന്‍ സ്പര്‍ശന മെഴുതും

എന്‍ ആത്മാവില്‍ ചിത്രങ്ങള്‍ .

കളഭ ലേപിത പ്രകാശിതമീ നിന്‍

പ്രഭ ചൊരിയും ഈ തിരു നെറ്റി .

ചാര്‍ത്തിയിടെട്ടെ ഈ ഹാരം ന്ങാന്‍

നിന്‍ ആത്മാവില്‍ അലിയട്ടെ.....

Published On : March 2008

Sunday 14 June, 2009

Memories of my life

Hell or heaven, I am unable to tell-

But I am very far from you.

I don’t have my body, I don’t have pains-

But still I have my thoughts, my memories.

Here I cannot see anybody, I cannot hear-

Never I sleep, never comes the darkness.

But still I have my thoughts, my memories.

I remember that opera-

The one you used to call earth.

I was sitting in the corner-

Watching the play with a keen interest.

Play 1.

It was a rainy evening, then-

I was walking in the streets.

I liked the smell of the raindrops-

And I liked the smell of the wet sand.

I saw kids playing in the rain-

They were happy than ever before.

I heard a sigh from the wind of east-

Tried to compare with the sound of rain drops.

Felt that pain came from a shivering heart-

She was selling her baby for a bag of coins.

I stood there as a granite rock.

I forgot to ask something, as a common man.

The claps in the opera made me awake.

Oh now I realize that it was just a play.


യാത്ര

ഈ ജീവിതം ഒരു യാത്രയാണ് .ഏതോ ഒരു അദ്രിയില്‍ നിന്നു

തുടങ്ങി ഗംഗ ആയി ഒഴുകി ആഴിയുടെ കയങ്ങളിലെക്കുള്ള
ഒരു നിത്യമായ പ്രയാണം .

ന്ങാന്‍ ഇഷ്ടപ്പെട്ടത് നിശബ്ദതയെ ആയിരുന്നു.ഒരു പക്ഷെ
നിതാന്തമായ നിശബ്ദതക്കിടയിലുള്ള ഒരു ഇടവേളയാണ് ഈ
ജീവിതം എന്ന തിരിച്ചറിവാകാം അതിനു കാരണം .ജീവിതം
ഒരു കടല്‍തിര പോലെയാണ് .നിശബ്ദതയില്‍ നിന്നുത്ഭവിച്ചു ,
കരയോടടുക്കുമ്പോള്‍ ആര്‍ത്തിരമ്പി ഒടുവില്‍ നിശബ്ദമായി
ആഴിയിലേക്ക്‌ തന്നെ മടങ്ങേണ്ടി വരുന്ന ഒരു തിര പോലെ .
മനുഷ്യരുടെ അര്‍ത്ഥശൂന്യമായ വാച്ചലതയെ ഓര്‍ത്ത്‌-----
ചിലപ്പോലെന്കിലും ന്ങാന്‍ ചിരിച്ചിരുന്നിരിക്കാം.------

ന്ങാന്‍ ഇഷ്ടപ്പെട്ടത് ഏകാന്തതെയെ ആയിരുന്നു .---------
നിതാന്തമായ നിശബ്ദതക്കു ഏകാന്തത അനിവാര്യമാണെന്ന
തിരിച്ചറിവാകാം അതിനു കാരണം .

ജനനത്തിലും മരണത്തിലും ന്ങാന്‍ വിശ്വസിക്കുന്നില്ല .----
ആല്‍ബര്‍ട്ട് ഐഎന്‍സ്ടീന്‍ പറഞ്ഞതുപോലെ ന്ങാന്‍-----
ഇവിടെ തന്നെ ഉണ്ടായിരുന്നു മറ്റൊരു രൂപത്തില്‍ ,------
എന്നിലെ ഊര്‍ജം എന്നെന്നേക്കും നിലനില്‍ക്കും മറ്റൊരു--
രൂപത്തില്‍ .

тнιѕ ℓιƒє ιѕ α נσυяηєу. ιт нαѕ σяιgιηαтє∂ ƒяσм
ѕσмє σƒ тнє нιℓℓѕ αη∂ ¢σηтιηυαℓℓу ƒℓσωιηg αѕ
яινєя gαηgα тσωαя∂ѕ тнє ∂єρтн σƒ ѕєα.

ѕιℓєη¢є ωαѕ му ƒανσяιтє. ιт мιgнт вє вє¢αυѕє
σƒ му υη∂єяѕтαη∂ιηg тнαт, ℓιƒє ιѕ α вяєαк
вєтωєєη α ρєямαηєηт ѕιℓєη¢є.

ℓιƒє ιѕ ℓιкє α ωανє ιη тнє ѕєα, ωнι¢н σяιgιηαтє∂
ƒяσм тнє ѕιℓєη¢є αη∂ мαкєѕ ѕσмє ησιѕє ωнєη
ιт яєα¢нєѕ тнє ѕнσяє; ƒιηαℓℓу ѕιℓєηтℓу ιт нαѕ
тσ gσ вα¢к тσ тнє ∂єρтн σƒ тнє ѕєα.

ι мιgнт нανє ℓαυgнє∂ ѕσмє тιмєѕ ωнєη ι
яємємвєя тнє мєαηιηgℓєѕѕ тαℓкѕ σƒ тнє
нυмαη вєιηgѕ.

ѕσℓιтυ∂є ωαѕ му ƒανσяιтє .ιт мιgнт вє вє¢αυѕє
σƒ му υη∂єяѕтαη∂ιηg тнαт ѕσℓιтυ∂є ιѕ
ηє¢єѕѕαяу ƒσя α ρєямαηєηт ѕιℓєη¢є.

ι ∂ση'т вєℓιєνє ιη
вιятн σя ∂єαтн .αѕ ѕαι∂ ву
αℓвєят єιηѕтєιη,ι ωαѕ нєяє ιη αησтнєя ƒσям
αη∂ тнє єηєяgу ωιтнιη мє ωιℓℓ вє нєяє ιη
αησтнєя ƒσям ƒσя єνєя.

тнιѕ ƒσям σƒ єηєяgу ¢αη ηєιтнєя вє ¢яєαтє∂
ησя вє ∂єѕтяσує∂.вυт σηℓу вє тяαηѕƒσямє∂
ιηтσ αησтнєя ƒσям.