Thursday 2 July, 2009

ജന്മാന്തരങ്ങളില്‍

കണ്ടു ഞാന്‍ നിന്നെ ഈ വഴിത്താരയില്‍

എന്നോ മറക്കുവാന്‍ വേണ്ടി .

ഇരുള്‍ വീഴുമീ -ഇടനാഴിയില്‍ എന്തിനോ

എന്തിനോ ഞാന്‍ കാത്തു നിന്നു.

എന്തിനെന്‍ കണ്‍കളില്‍ വര്‍ണങ്ങള്‍ കൊണ്ട് നീ

നിന്‍ ചിത്രം വരച്ചു വെച്ചു.

എന്തിനെന്‍ കാതില്‍ നീ ദേവാങ്കണത്തിലെ

സംഗീതമായി മാറി.

എന്റെ വരകളില്‍ വരികളില്‍ ഞാനറിയാതെ

നീയൊരു കവിതയായ്‌ അന്ന് മാറി

ഏതോ മഴയില്‍ പൊഴിഞ്ഞൊരാ മാമ്പൂക്കള്‍

മാഞ്ഞിതില്ലെന്‍ മനസ്സില്‍ .

ഒരു മയില്‍‌പീലി നീ നല്‍കി പിരിഞ്ഞൊരാ-

സായന്തനം മറക്കാന്‍ .

ജന്മാന്തരങ്ങളില്‍ ഞാനലഞ്ഞീടുന്നു-

ഈ വേര്‍പാടിനെ മറക്കാന്‍.